അൽ കിതാബ് പഠന പരമ്പര 213
25.11.2016
1438 SAFAR 25
സുന്നത്തും ബിദ്അത്തും പരമ്പര
Audios & videos by Abbas Parampadan
Whats app 9744391915
സുന്നത്തും ബിദ്അത്തും ഭാഗം 5
വിഷയം : ഖബറുകൾക്കു മേൽ വിളക്ക് കത്തിക്കലും അവയ്ക്കു മുന്നിട്ടു നിസ്‌ക്കരിക്കലും ഖബറുകളെ മസ്ജിദുകൾ ആക്കുന്നതും നിഷിദ്ധമാണ് .
>>>>>>>>>>>>>
MODULE 16/25.11.2016
സുന്നത്തും ബിദ്അത്തും പരമ്പര 4 -ൽ ചർച്ച ചെയ്ത സുനനു തിർമുദിയിലെ ഹദീസിനു ഇമാം മുബാറക്ഫൂറി തന്റെ തുഹ്ഫത്തുൽ അഹ് വദി എന്ന ശറഹു കിതാബിൽ രേഖപ്പെടുത്തിയ വിശദീകരണം തുടരുന്നു:
ഹദീസ് :
سنن الترمذي
സുനനു തിർമുദി
كتاب الصلاة
صفة الصلاة
بَاب مَا جَاءَ فِي كَرَاهِيَةِ أَنْ يَتَّخِذَ عَلَى الْقَبْرِ مَسْجِدًا
حَدَّثَنَا قُتَيْبَةُ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ عَنْ مُحَمَّدِ بْنِ جُحَادَةَ عَنْ أَبِي صَالِحٍ عَنْ ابْنِ عَبَّاسٍ قَالَ لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ
ആശയ സംഗ്രഹം:ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു.
.....................
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
(b.1353 AH)
തുഹ്ഫത്തുൽ അഹ് വദി തുടരുന്നു:
.....................
تَنْبِيهٌ : قَالَ فِي مَجْمَعِ الْبِحَارِ : وَحَدِيثُ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ كَانُوا يَجْعَلُونَهَا قِبْلَةً يَسْجُدُونَ إِلَيْهَا فِي الصَّلَاةِ كَالْوَثَنِ ، وَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارِ صَالِحٍ أَوْ صَلَّى فِي مَقْبُرَةٍ قَاصِدًا بِهِ الِاسْتِظْهَارَ بِرُوحِهِ أَوْ وُصُولِ أَثَرٍ مِنْ آثَارِ عِبَادَتِهِ إِلَيْهِ لَا التَّوَجُّهَ نَحْوَهُ وَالتَّعْظِيمَ لَهُ فَلَا حَرَجَ فِيهِ ، أَلَا يُرَى أَنَّ مَرْقَدَ إِسْمَاعِيلَ فِي الْحِجْرِ فِي الْمَسْجِدِ الْحَرَامِ وَالصَّلَاةَ فِيهِ أَفْضَلُ ، انْتَهَى
ആശയ സംഗ്രഹം: മജ്മഉൽ ബിഹാറിൽ(
مَجْمَعِ الْبِحَارِ
محمد طاهر بن علي الصديقي الهندي الفَتَّنِي الكجراتي
910-986 AH)
പറയുന്നു: നിസ്‌കാരത്തിൽ ഒരു ബിംബത്തെ പോലെ ഖബറുകളെ യഹൂദി നസാറാക്കൾ ഖിബ്‌ലയാക്കിയിരുന്നു എന്നതാണ് അവർ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കി എന്നതിന്റെ വിവക്ഷ .അതിനാൽ അല്ലാഹു അവരെ ശപിച്ചു.എന്നാൽ അഭിമുഖമാക്കിയോ ആദരിക്കുക എന്ന ഉദ്ദേശ്യത്തിലോ അല്ലാതെ ഒരു സ്വാലിഹിന്റെ സമീപത്തു മസ്ജിദു പണിയുകയോ അദ്ദേഹത്തിന്റെ ആത്മാവിന്റെ സഹായം ഉദ്ദേശിച്ചു കൊണ്ടോ തന്റെ ഇബാദത്തിന്റെ അസറിൽ നിന്ന് വല്ലതും അയാളിലേക്ക് എത്തണം എന്ന ഉദ്ദേശ്യത്തിലോ മഖ്ബറയിൽ നിസ്‌ക്കരിക്കുകയോ ചെയ്‌താൽ അതിൽ കുഴപ്പമില്ല.മസ്ജിദുൽ ഹറാമിൽ ഹിജ്ർ ഇസ്മാഈലിൽ വച്ചുള്ള നിസ്ക്കാരം കൂടുതൽ പുണ്യകരം ആണല്ലോ. ( പ്രത്യേക കുറിപ്പ്:ഹിജ്ർ എന്നത് കഅബയുടെ ഭാഗമാണ് . അവിടെ ഇസ്മാഈൽ നബിയുടെ ഖബർ ഉണ്ട് എന്നത് സംബന്ധിച്ച് ചില അസറുകൾ വന്നിട്ടുണ്ട്)
وَقَالَ الشَّيْخُ عَبْدُ الْحَقِّ الدِّهْلَوِيُّ فِي اللُّمَعَاتِ فِي شَرْحِ هَذَا الْحَدِيثِ : لَمَّا أَعْلَمَهُ بِقُرْبِ أَجَلِهِ فَخَشَيَ أَنْ يَفْعَلَ بَعْضُ أُمَّتِهِ بِقَبْرِهِ الشَّرِيفِ مَا فَعَلَتْهُ الْيَهُودُ وَالنَّصَارَى بِقُبُورِ أَنْبِيَائِهِمْ فَنَهَى عَنْ ذَلِكَ . قَالَ التُّورِبِشْتِيُّ : هُوَ مُخَرَّجٌ عَلَى الْوَجْهَيْنِ : أَحَدُهُمَا كَانُوا يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لَهُمْ وَقُصِدَ الْعِبَادَةُ فِي ذَلِكَ ، وَثَانِيهِمَا أَنَّهُمْ كَانُوا يَتَحَرَّوْنَ الصَّلَاةَ فِي مَدَافِنِ الْأَنْبِيَاءِ وَالتَّوَجُّهَ إِلَى قُبُورِهِمْ فِي حَالَةِ الصَّلَاةِ وَالْعِبَادَةِ لِلَّهِ نَظَرًا مِنْهُمْ أَنَّ ذَلِكَ الصَّنِيعَ أَعْظَمُ مَوْقِعًا عِنْدَ اللَّهِ لِاشْتِمَالِهِ عَلَى الْأَمْرَيْنِ : الْعِبَادَةِ وَالْمُبَالَغَةِ فِي تَعْظِيمِ الْأَنْبِيَاءِ ، وَكِلَا الطَّرِيقَيْنِ غَيْرُ مَرْضِيَّةٍ ، وَأَمَّا الْأَوَّلُ فَشِرْكٌ جَلِيٌّ ، وَأَمَّا الثَّانِيَةُ فَلِمَا فِيهَا مِنْ مَعْنَى الْإِشْرَاكِ بِاللَّهِ عَزَّ وَجَلَّ ، وَإِنْ كَانَ خَفِيًّا ، وَالدَّلِيلُ عَلَى ذَمِّ الْوَجْهَيْنِ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا ، اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ . وَالْوَجْهُ الْأَوَّلُ أَظْهَرُ وَأَشْبَهُ ، كَذَا قَالَ التُّورِبِشْتِيُّ : وَفِي شَرْحِ الشَّيْخِ : فَعُلِمَ مِنْهُ أَنَّهُ يَحْرُمُ الصَّلَاةُ إِلَى قَبْرِ نَبِيٍّ أَوْ صَالِحٍ تَبَرُّكًا وَإِعْظَامًا ، قَالَ وَبِذَلِكَ صَرَّحَ النَّوَوِيُّ وَقَالَ التُّورِبِشْتِيُّ وَأَمَّا إِذَا وُجِدَ بِقُرْبِهَا مَوْضِعٌ بُنِيَ لِلصَّلَاةِ أَوْ مَكَانٌ يَسْلَمُ فِيهِ الْمُصَلِّي عَنِ التَّوَجُّهِ إِلَى الْقُبُورِ فَإِنَّهُ فِي مِنْحَةٍ مِنَ الْأَمْرِ ، وَكَذَلِكَ إِذَا صَلَّى فِي مَوْضِعٍ قَدِ اشْتُهِرَ بِأَنَّ فِيهِ مَدْفِنَ نَبِيٍّ لَمْ يَرَ لِلْقَبْرِ فِيهِ عَلَمًا وَلَمْ يَكُنْ تَهْدِهِ مَا ذَكَرْنَاهُ مِنَ الْعَمَلِ الْمُلْتَبِسِ بِالشِّرْكِ الْخَفِيِّ . وَفِي شَرْحِ الشَّيْخِ مِثْلُهُ حَيْثُ قَالَ : وَخَرَجَ بِذَلِكَ اتِّخَاذُ مَسْجِدٍ بِجِوَارِ نَبِيٍّ أَوْ صَالِحٍ وَالصَّلَاةُ عِنْدَ قَبْرِهِ لَا لِتَعْظِيمِهِ وَالتَّوَجُّهِ نَحْوَهُ بَلْ لِحُصُولِ مَدَدٍ مِنْهُ حَتَّى يُكْمِلَ عِبَادَتَهُ بِبَرَكَةِ مُجَاوَرَتِهِ لِتِلْكَ الرُّوحِ الطَّاهِرَةِ فَلَا حَرَجَ فِي ذَلِكَ لِمَا وَرَدَ أَنَّ قَبْرَ إِسْمَاعِيلَ عَلَيْهِ السَّلَامُ فِي الْحِجْرِ تَحْتَ الْمِيزَابِ ، وَأَنَّ فِي الْحَطِيمِ بَيْنَ الْحَجَرِ الْأَسْوَدِ وَزَمْزَمَ قَبْرَ سَبْعِينَ نَبِيًّا ، وَلَمْ يُنْهَ أَحَدٌ عَنِ الصَّلَاةِ فِيهِ ، انْتَهَى . وَكَلَامُ الشَّارِحِينَ مُطَابِقٌ فِي ذَلِكَ ، انْتَهَى مَا فِي اللُّمَعَاتِ
ആശയ സംഗ്രഹം: ഈ ഹദീസിന്റെ വിശദീകരണത്തിൽ ലുമഗാത്തിൽ ഷെയ്ഖ് അബ്ദുൽ ഹഖ് ദഹ്‌ലവി
لمعات التنقيح شرح مشكاة المصابيح للشيخ عبد الحق الدهلوي
959 - 1052AH
പറയുന്നു:യഹൂദി നസാറാക്കൾ അവരുടെ നബിമാരുടെ ഖബറുകൾ കൊണ്ട് ചെയ്ത പോലെ നബിയുടെ ഉമ്മത്തിൽ ചിലർ നബിയുടെ ഖബർ ഷെരീഫു കൊണ്ടും പ്രവർത്തിക്കും എന്ന് ഭയപ്പെട്ടതിനാൽ ഖബറിന്മേൽ മസ്ജിദു ഉണ്ടാക്കുന്നതിനെ/ഖബറുകൾ നിസ്‌കാര സ്ഥാനങ്ങൾ ആക്കുന്നതിനെ നബി നിരോധിച്ചു. തൂരിബിഷ്ത്തി
أبو عبد الله شهاب الدين فضل الله بن حسن بن حسين بن يوسف التوربشتي AH 661
പറയുന്നു : യഹൂദി നസാറാക്കൾ അവരുടെ നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കിയത് രണ്ടു രൂപത്തിലായിരുന്നു.ഒന്നാമത്തെ രൂപം അവർ അവരുടെ നബിമാരുടെ ഖബറുകളെ ആദരിച്ചു കൊണ്ട് ഖബറുകൾക്കു സുജൂദ് ചെയ്തിരുന്നു;അവർ അത് കൊണ്ട് ഇബാദത്തും ഉദ്ദേശിച്ചിരുന്നു. രണ്ടാമത്തെ രൂപത്തിൽ, അല്ലാഹുവിനുള്ള ആരാധനയുടെയും നിസ്‌ക്കാരത്തിന്റെയും അവസ്ഥയിൽ , ഇബാദത്തും നബിമാരെ ആദരിക്കലും വരുമല്ലോ എന്നും അത് കൂടുതൽ മഹത്തരം ആണല്ലോ എന്നുമുള്ള ധാരണയിൽ, നബിമാരുടെ ഖബറുകൾക്കു മുന്നിട്ടു കൊണ്ട് അവർ ആരാധന നിസ്‌ക്കാരാദി കർമ്മങ്ങൾ ചെയ്യുമായിരുന്നു.ഈ രണ്ടു രീതിയും ശരിയല്ല. ഒന്നാമത്തേത് വ്യക്തമായ ശിർക്ക് ആണ്.രണ്ടാമത്തേത് വ്യംഗ്യമായാണെങ്കിലും അല്ലാഹുവിൽ ശിർക്ക് വയ്ക്കൽ അതിൽ വന്നു ചേരുന്നുണ്ട്.അല്ലാഹുവിന്റെ റസൂലിന്റെ താഴെ ചേർത്ത ഹദീസ് ഇതിനു തെളിവാണ്.അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:
اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا ، اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ
''അല്ലാഹുവേ.... എന്റെ ഖബറിനെ നീ ഒരു ബിംബമാക്കരുതേ... നബിമാരുടെ ഖബറുകളെ മസ്ജിദുകൾ ആക്കിയ സമൂഹത്തിനു മേൽ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു.” ഒന്നാമത്തെ ഇനം കൂടുതൽ പ്രകടമാണ്. ഇപ്രകാരമാണ് തൂരിബിഷ്ത്തി പറഞ്ഞിട്ടുള്ളത്.
ഷെയ്‌ഖിന്റെ ശറഹിൽ പറയുന്നു: ഒരു നബിയുടെയോ സ്വാലിഹിന്റെയോ ഖബറിലേക്കു തിരിഞ്ഞു ബറകത്ത് ഉദ്ദേശിച്ചോ ഖബറിനെ ആദരിച്ചോ നിസ്‌ക്കരിക്കൽ ഹറാമാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.ഈ അഭിപ്രായത്തെയാണ് ഇമാം നവവി ആധികാരികമാക്കിയിരിക്കുന്നതു.
തൂരിബിഷ്ത്തി പറയുന്നു : നിസ്‌ക്കരിക്കുന്നവൻ ഖബറുകൾക്കു അഭിമുഖമാകാത്ത വിധം ഖബറുകൾക്കു സമീപം നിസ്‌കാര സ്ഥാനങ്ങൾ / മസ്ജിദുകൾ വരുന്നതിൽ കുഴപ്പമില്ല.ഒരു നബി മറമാടപ്പെട്ട സ്ഥലമാണെന്ന് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥലത്തു ഖബറിന്റെ ഒരു അടയാളവും ഇല്ലാതിരിക്കുകയും വ്യംഗ്യമായ ശിർക്ക് പോലും വരാനുള്ള സാധ്യത ഇല്ലാതിരിക്കുകയും ചെയ്താൽ അവിടെ നിസ്‌കാര സ്ഥാനങ്ങൾ / മസ്ജിദുകൾ വരുന്നതിൽ കുഴപ്പമില്ല.
ഷെയ്‌ഖിന്റെ ശറഹിൽ പറയുന്നു: ഒരു നബിയുടെയോ ഒരു സ്വാലിഹിന്റെയോ ഖബറിന്റെ അരികെ മസ്ജിദു പണിയലും ആ ഖബറിന്റെ സമീപം ഖബറിന് മുന്നിടാതെ ഖബറിനെ ആദരിക്കുക എന്ന ഉദ്ദേശ്യത്തിൽ അല്ലാതെ ആ വിശുദ്ധ ആത്മാവിന്റെ സഹവാസത്തിന്റെ ബറകത്തു മുഖേന തന്റെ ഇബാദത്തിന് പൂർണ്ണത ലഭിക്കുക വഴി ആ ആത്മാവിൽ നിന്നുള്ള സഹായം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തിൽ നിസ്‌ക്കരിക്കുന്നതിൽ കുഴപ്പമില്ല.മീസാബിന് താഴെ ഹിജ്ർ ഇസ്മാഈലിൽ ആണ് ഇസ്മാഈൽ അലൈഹി സലാമിന്റെ ഖബർ എന്ന റിപ്പോർട്ടും ഹജറുൽ അസ് വദിന്റെയും സംസമിന്റെയും ഇടയ്ക്കുള്ള ഹതീമിൽ 70 ഖബറുകൾ ഉണ്ട് എന്ന റിപ്പോർട്ടും ഇവിടങ്ങളിലെ നിസ്‌ക്കാരത്തെ ആരും നിരോധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ് (എന്നാൽ ഷെയ്ഖ് അബ്ദുൽ ഹഖ് ദഹ്‌ലവിയുടെ ഈ നിരീക്ഷണത്തെ അദ്ദീനുൽ ഖാലിസ് എന്ന ഗ്രൻഥത്തിന്റെ കർത്താവ് സിദ്ദീഖ് ബിൻ ഹസൻ ഖാൻ അൽ കനൗജി ഇത് ശിർക്കുപരമായ പുത്തനാചാരമാണെന്നു പറഞ്ഞു ശക്തമായി ഖണ്ഡിക്കുന്നതായി ഇമാം മുബാറക്ഫൂറി തുടർന്ന് വ്യക്തമാക്കുന്നത് കാണുക - അടുത്ത മോഡ്യൂളിൽ)
___________________
أبو عبد الله شهاب الدين فضل الله بن حسن بن حسين بن يوسف التوربشتي (ت: 661 هـ / 1263م)
عبد الحق الدهلوي
لمعات التنقيح شرح مشكاة المصابيح للشيخ عبد الحق الدهلوي
_ (959 - 1052 هـ / 1552 - 1642 م)_________________
MODULE 17/23.11.2016
قُلْتُ : ذَكَرَ صَاحِبُ الدِّينِ الْخَالِصِ عِبَارَةَ اللُّمَعَاتِ هَذِهِ كُلَّهَا ، ثُمَّ قَالَ رَدًّا عَلَيْهَا مَا لَفْظُهُ : مَا أَبْرَدَ هَذِهِ التَّحْرِيرَ وَالِاسْتِدْلَالَ عَلَيْهِ بِذَلِكَ التَّقْرِيرِ ; لِأَنَّ كَوْنَ قَبْرِ إِسْمَاعِيلَ عَلَيْهِ السَّلَامُ وَغَيْرِهِ مِنَ الْأَنْبِيَاءِ سَوَاءٌ كَانُوا سَبْعِينَ أَوْ أَقَلَّ أَوْ أَكْثَرَ لَيْسَ مِنْ فِعْلِ هَذِهِ الْأُمَّةِ الْمُحَمَّدِيَّةِ وَلَا هُوَ وَهُمْ دُفِنُوا لِهَذَا الْغَرَضِ هُنَاكَ ، وَلَا نَبَّهَ عَلَى ذَلِكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ وَلَا عَلَامَاتِ لِقُبُورِهِمْ مُنْذُ عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَلَا تَحَرَّى نَبِيُّنَا عَلَيْهِ الصَّلَاةُ وَالسَّلَامُ قَبْرًا مِنْ تِلْكَ الْقُبُورِ عَلَى قَصْدِ الْمُجَاوَرَةِ بِهَذِهِ الْأَرْوَاحِ الْمُبَارَكَةِ ، وَلَا أَمَرَ بِهِ أَحَدًا وَلَا تَلَبَّسَ بِذَلِكَ أَحَدٌ مِنْ سَلَفِ هَذِهِ الْأُمَّةِ وَأَئِمَّتِهَا ، بَلِ الَّذِي أَرْشَدَنَا إِلَيْهِ وَحَثَّنَا عَلَيْهِ أَنْ لَا نَتَّخِذَ قُبُورَ الْأَنْبِيَاءِ مَسَاجِدَ كَمَا اتَّخَذَتِ الْيَهُودُ وَالنَّصَارَى ، وَقَدْ لَعَنَهُمْ عَلَى هَذَا الِاتِّخَاذِ فَالْحَدِيثُ بُرْهَانٌ قَاطِعٌ لِمَوَادِّ النِّزَاعِ ، وَحُجَّةٌ نَيِّرَةٌ عَلَى كَوْنِ هَذِهِ الْأَفْعَالِ جَالِبَةً لِلَّعْنِ ، وَاللَّعْنُ أَمَارَةُ الْكَبِيرَةِ الْمُحَرَّمَةِ أَشَدَّ التَّحْرِيمِ . فَمَنِ اتَّخَذَ مَسْجِدًا بِجِوَارِ نَبِيٍّ أَوْ صَالِحٍ رَجَاءَ بَرَكَتِهِ فِي الْعِبَادَةِ وَمُجَاوَرَةِ رُوحِ ذَلِكَ الْمَيِّتِ فَقَدْ شَمِلَهُ الْحَدِيثُ شُمُولًا وَاضِحًا كَشَمْسِ النَّهَارِ ، وَمَنْ تَوَجَّهَ إِلَيْهِ وَاسْتَمَدَّ مِنْهُ فَلَا شَكَّ أَنَّهُ أَشْرَكَ بِاللَّهِ ، وَخَالَفَ أَمْرَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ فِي هَذَا الْحَدِيثِ ، وَمَا وَرَدَ فِي مَعْنَاهُ . وَلَمْ يُشْرَعِ الزِّيَارَةُ فِي مِلَّةِ الْإِسْلَامِ إِلَّا لِلْعِبْرَةِ وَالزُّهْدِ فِي الدُّنْيَا وَالدُّعَاءِ بِالْمَغْفِرَةِ لِلْمَوْتَى . وَأَمَّا هَذِهِ الْأَغْرَاضُ الَّتِي ذَكَرَهَا بَعْضُ مَنْ يُعْزَى إِلَى الْفِقْهِ وَالرَّأْيِ وَالْقِيَاسِ فَإِنَّهَا لَيْسَتْ عَلَيْهَا أَثَارَةٌ مِنْ عِلْمٍ ، وَلَمْ يَقُلْ بِهَا فِيمَا عَلِمْتُ أَحَدٌ مِنَ السَّلَفِ ، بَلِ السَّلَفُ أَكْثَرُ النَّاسِ إِنْكَارًا عَلَى مِثْلِ هَذِهِ الْبِدَعِ الشِّرْكِيَّةِ ، انْتَهَى
ആശയ സംഗ്രഹം : ഇമാം മുബാറക്ഫൂറി തുഹ്ഫത്തുൽ അഹ് വദിയിൽ ഹദീസിന്റെ വിശദീകരണം തുടരുന്നു : അദ്ദീനുൽ ഖാലിസ് എന്ന ഗ്രൻഥത്തിന്റെ കർത്താവ് സിദ്ദീഖ് ബിൻ ഹസൻ ഖാൻ അൽ കനൗജി
العلامة الأمير الإمام المصنّف صديق بن حسن خان القنوجي
(1832-1890 AD)
ഖബറിനടുത്തുള്ള തബറുകിനു വേണ്ടിയുള്ള നിസ്ക്കാരം, ഖബറിനെ ആദരിക്കൽ എന്ന ഉദ്ദേശ്യത്തിലോ ഖബറിന് മുന്നിട്ടു കൊണ്ടോ അല്ലെങ്കിൽ അനുവദനീയമാണ് എന്ന ഷെയ്ഖ് അബ്ദുൽ ഹഖ് ദഹ്‌ലവിയുടെ ലുമഗാത്തിൽ രേഖപ്പെടുത്തിയ വിശദീകരണം പരാമർശിച്ച ശേഷം ഇത് ശിർക്ക് പരമായ പുത്തൻ ആചാരമാണ് എന്ന് പറഞ്ഞു ശക്തമായി വിമർശിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ വാക്കുകളുടെ ആശയ സംഗ്രഹം ചുവടെ : എത്ര നിർവികാരമായ /തണുത്ത തെളിവ് പിടിക്കലും നിർമ്മിതിയും കലർന്ന വിശദീകരണമാണിത്? കാരണം ഇസ്മാഈൽ അലൈഹിസ്സലാമിന്റെയോ മറ്റു നബിമാരുടെയോ എഴുപതോ അതിൽ കുറവോ കൂടുതലോ ആയ ഖബറുകൾ അവിടെ ഉണ്ടെങ്കിലും അവ ഈ മുഹമദ് നബിയുടെ ഉമ്മത്തിന്റെ പ്രവർത്തിയിൽ പെട്ടതോഅവർ മറമാടപ്പെട്ടതു ഈ ഉദ്ദേശ്യത്തിനു വേണ്ടിയോ അല്ല.ഇത്തരത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നമ്മെ ഉണർത്തുകയോ ഈ പുണ്യ ആത്മാക്കളുടെ സഹവാസം ഉദ്ദേശിച്ചു കൊണ്ട് തിരു നബി അവിടങ്ങളിൽ നിസ്‌ക്കരിക്കുകയോ ചെയ്തിട്ടില്ല.കൂടാതെ അത്തരത്തിൽ ഖബറുകൾക്കരികിൽ നിസ്‌കരിക്കാൻ നബി നമുക്ക് നിർദേശം നൽകുകയോ ഈ ഉമ്മത്തിന്റെ സലഫുസ്സ്വാലിഹീങ്ങളോ ഇമാമുകളോ അത്തരത്തിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.എന്നാൽ അല്ലാഹുവിന്റെ റസൂൽ നമ്മെ നബിമാരുടെ ഖബറുകൾ മസ്ജിദുകൾ/നിസ്‌കാര സ്ഥാനങ്ങൾ ആക്കരുത് എന്ന ആശയത്തിലേക്ക് വഴി നടത്തുകയാണ് ചെയ്തത്.ഈ ഹദീസിലൂടെ തിരു നബി, ഖബറുകൾ മസ്ജിദുകൾ /നിസ്‌കാര സ്ഥാനങ്ങൾ ആക്കുന്നതിനെ ശപിച്ചിരിക്കുകയാണ്.ഈ ഹദീസ് ഖബറുകൾ മസ്ജിദുകൾ /നിസ്‌കാര സ്ഥാനങ്ങൾ ആക്കുന്നതിനു എതിരെയുള്ള ഖണ്ഡിതമായ പ്രമാണവും , ഇത്തരം പ്രവർത്തികൾ ശാപം ഇറങ്ങുന്നതിനു കാരണമാണ് എന്നതിലേക്കുള്ള പ്രകാശിപ്പിക്കുന്ന/ദീപ്തമായ തെളിവും ആണ്. ശാപത്തിനു കാരണം ആകുന്ന പ്രവർത്തി എന്നത് ഹറാമിനെക്കാൾ ഗൗരവമുള്ളതുമാണ്.അപ്പോൾ ഒരു നബിയുടെയോ സ്വാലിഹിന്റെയോ ചാരത്തു ഇബാദത്തിൽ ബറകത്തു ഉദ്ദേശിച്ചു കൊണ്ടോ മരിച്ച മയ്യിത്തിന്റെ റൂഹുമായുള്ള സഹവാസം കാംക്ഷിച്ചു കൊണ്ടോ ഒരാൾ നിസ്‌കാര സ്ഥാനം/മസ്ജിദു പണിതാൽ അയാൾ ഈ ഹദീസിൽ പറഞ്ഞ ശാപത്തിനെ പരിധിയിൽ വരും എന്ന കാര്യം പകൽ വെളിച്ചം പോലെ വ്യക്തമാണ്. ആരോരുത്തൻ ആ ഖബറാളിയിലേക്കു/ഖബറിലേക്കു മുന്നിടുകയോ ആ മയ്യിത്തിൽ നിന്ന് വല്ലതും നേടണമെന്ന് കരുതി പ്രവർത്തിക്കുകയോ ചെയ്‌താൽ അവൻ അല്ലാഹുവിൽ ശിർക്ക് ചെയ്യുകയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഈ ഹദീസിലും ഇതിന്റെ ആശയത്തിൽ വന്ന മറ്റു ഹദീസുകളിലെയും വന്ന കല്പനയെ ലംഘിക്കുകയും ചെയ്തു എന്ന കാര്യത്തിൽ സംശയമില്ല.ഇസ്‌ലാമിക മില്ലത്തിൽ ഖബർ സിയാറത്തു നിയമമാക്കിയിട്ടുള്ളത് മരണ ചിന്ത സംബന്ധിച്ച പാഠത്തിനും ദുന്യാവിനെ പരിത്യജിക്കേണ്ടതിന്റെ (സുഹ്ദിന്റെ) മാഹാത്മ്യം മനസ്സിലാക്കാനും മരിച്ചവർക്കു പാപമോചനത്തിനായി ദുആ ചെയ്യാനുമായി അല്ലാതെ മറ്റൊന്നിനുമല്ല.നടേപ്പറഞ്ഞ ബറകത്തും, മരിച്ച ആത്മാവുമായുള്ള ബന്ധവും ആ ആത്മാവിൽ നിന്നുള്ള സഹായവും പോലെയുള്ള ലക്ഷ്യങ്ങളും ഖബർ സിയാറത്തിന് ഉണ്ടെന്നു ചിലർ അവർ മനസ്സിലാക്കിയ ഫിഖ്‌ഹിന്റെയും അഭിപ്രായത്തിന്റെയും ഖിയാസിന്റെയും അടിസ്ഥാനത്തിൽ പറയുന്നതിന് ഇൽമിനെ ഒരു തരിമ്പു പോലും തെളിവ് ഇല്ല.അത്തരത്തിൽ സലഫുകളിൽ നിന്ന് ആരും പറഞ്ഞതായി എനിക്കറിയില്ല.എന്നാൽ സലഫുകളാകട്ടെ ഇത്തരം ശിര്കിയ്യായ ബിദ്‌അത്തുകൾ ഏറ്റവും അധികം വെറുത്തവർ ആയിരുന്നു.
العلامة الأمير الإمام المصنّف صديق بن حسن خان القنوجي
........................
تحفة الأحوذي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=582
___________________
25.11.2016
1438 SAFAR 25
സുന്നത്തും ബിദ്അത്തും പരമ്പര
Audios & videos by Abbas Parampadan
Whats app 9744391915
സുന്നത്തും ബിദ്അത്തും ഭാഗം 5
വിഷയം : ഖബറുകൾക്കു മേൽ വിളക്ക് കത്തിക്കലും അവയ്ക്കു മുന്നിട്ടു നിസ്‌ക്കരിക്കലും ഖബറുകളെ മസ്ജിദുകൾ ആക്കുന്നതും നിഷിദ്ധമാണ് .
>>>>>>>>>>>>>
MODULE 16/25.11.2016
സുന്നത്തും ബിദ്അത്തും പരമ്പര 4 -ൽ ചർച്ച ചെയ്ത സുനനു തിർമുദിയിലെ ഹദീസിനു ഇമാം മുബാറക്ഫൂറി തന്റെ തുഹ്ഫത്തുൽ അഹ് വദി എന്ന ശറഹു കിതാബിൽ രേഖപ്പെടുത്തിയ വിശദീകരണം തുടരുന്നു:
ഹദീസ് :
سنن الترمذي
സുനനു തിർമുദി
كتاب الصلاة
صفة الصلاة
بَاب مَا جَاءَ فِي كَرَاهِيَةِ أَنْ يَتَّخِذَ عَلَى الْقَبْرِ مَسْجِدًا
حَدَّثَنَا قُتَيْبَةُ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ عَنْ مُحَمَّدِ بْنِ جُحَادَةَ عَنْ أَبِي صَالِحٍ عَنْ ابْنِ عَبَّاسٍ قَالَ لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ
ആശയ സംഗ്രഹം:ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു.
.....................
تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
(b.1353 AH)
തുഹ്ഫത്തുൽ അഹ് വദി തുടരുന്നു:
.....................
تَنْبِيهٌ : قَالَ فِي مَجْمَعِ الْبِحَارِ : وَحَدِيثُ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ كَانُوا يَجْعَلُونَهَا قِبْلَةً يَسْجُدُونَ إِلَيْهَا فِي الصَّلَاةِ كَالْوَثَنِ ، وَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارِ صَالِحٍ أَوْ صَلَّى فِي مَقْبُرَةٍ قَاصِدًا بِهِ الِاسْتِظْهَارَ بِرُوحِهِ أَوْ وُصُولِ أَثَرٍ مِنْ آثَارِ عِبَادَتِهِ إِلَيْهِ لَا التَّوَجُّهَ نَحْوَهُ وَالتَّعْظِيمَ لَهُ فَلَا حَرَجَ فِيهِ ، أَلَا يُرَى أَنَّ مَرْقَدَ إِسْمَاعِيلَ فِي الْحِجْرِ فِي الْمَسْجِدِ الْحَرَامِ وَالصَّلَاةَ فِيهِ أَفْضَلُ ، انْتَهَى
ആശയ സംഗ്രഹം: മജ്മഉൽ ബിഹാറിൽ(
مَجْمَعِ الْبِحَارِ
محمد طاهر بن علي الصديقي الهندي الفَتَّنِي الكجراتي
910-986 AH)
പറയുന്നു: നിസ്‌കാരത്തിൽ ഒരു ബിംബത്തെ പോലെ ഖബറുകളെ യഹൂദി നസാറാക്കൾ ഖിബ്‌ലയാക്കിയിരുന്നു എന്നതാണ് അവർ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകളാക്കി എന്നതിന്റെ വിവക്ഷ .അതിനാൽ അല്ലാഹു അവരെ ശപിച്ചു.എന്നാൽ അഭിമുഖമാക്കിയോ ആദരിക്കുക എന്ന ഉദ്ദേശ്യത്തിലോ അല്ലാതെ ഒരു സ്വാലിഹിന്റെ സമീപത്തു മസ്ജിദു പണിയുകയോ അദ്ദേഹത്തിന്റെ ആത്മാവിന്റെ സഹായം ഉദ്ദേശിച്ചു കൊണ്ടോ തന്റെ ഇബാദത്തിന്റെ അസറിൽ നിന്ന് വല്ലതും അയാളിലേക്ക് എത്തണം എന്ന ഉദ്ദേശ്യത്തിലോ മഖ്ബറയിൽ നിസ്‌ക്കരിക്കുകയോ ചെയ്‌താൽ അതിൽ കുഴപ്പമില്ല.മസ്ജിദുൽ ഹറാമിൽ ഹിജ്ർ ഇസ്മാഈലിൽ വച്ചുള്ള നിസ്ക്കാരം കൂടുതൽ പുണ്യകരം ആണല്ലോ. ( പ്രത്യേക കുറിപ്പ്:ഹിജ്ർ എന്നത് കഅബയുടെ ഭാഗമാണ് . അവിടെ ഇസ്മാഈൽ നബിയുടെ ഖബർ ഉണ്ട് എന്നത് സംബന്ധിച്ച് ചില അസറുകൾ വന്നിട്ടുണ്ട്)
وَقَالَ الشَّيْخُ عَبْدُ الْحَقِّ الدِّهْلَوِيُّ فِي اللُّمَعَاتِ فِي شَرْحِ هَذَا الْحَدِيثِ : لَمَّا أَعْلَمَهُ بِقُرْبِ أَجَلِهِ فَخَشَيَ أَنْ يَفْعَلَ بَعْضُ أُمَّتِهِ بِقَبْرِهِ الشَّرِيفِ مَا فَعَلَتْهُ الْيَهُودُ وَالنَّصَارَى بِقُبُورِ أَنْبِيَائِهِمْ فَنَهَى عَنْ ذَلِكَ . قَالَ التُّورِبِشْتِيُّ : هُوَ مُخَرَّجٌ عَلَى الْوَجْهَيْنِ : أَحَدُهُمَا كَانُوا يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لَهُمْ وَقُصِدَ الْعِبَادَةُ فِي ذَلِكَ ، وَثَانِيهِمَا أَنَّهُمْ كَانُوا يَتَحَرَّوْنَ الصَّلَاةَ فِي مَدَافِنِ الْأَنْبِيَاءِ وَالتَّوَجُّهَ إِلَى قُبُورِهِمْ فِي حَالَةِ الصَّلَاةِ وَالْعِبَادَةِ لِلَّهِ نَظَرًا مِنْهُمْ أَنَّ ذَلِكَ الصَّنِيعَ أَعْظَمُ مَوْقِعًا عِنْدَ اللَّهِ لِاشْتِمَالِهِ عَلَى الْأَمْرَيْنِ : الْعِبَادَةِ وَالْمُبَالَغَةِ فِي تَعْظِيمِ الْأَنْبِيَاءِ ، وَكِلَا الطَّرِيقَيْنِ غَيْرُ مَرْضِيَّةٍ ، وَأَمَّا الْأَوَّلُ فَشِرْكٌ جَلِيٌّ ، وَأَمَّا الثَّانِيَةُ فَلِمَا فِيهَا مِنْ مَعْنَى الْإِشْرَاكِ بِاللَّهِ عَزَّ وَجَلَّ ، وَإِنْ كَانَ خَفِيًّا ، وَالدَّلِيلُ عَلَى ذَمِّ الْوَجْهَيْنِ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا ، اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ . وَالْوَجْهُ الْأَوَّلُ أَظْهَرُ وَأَشْبَهُ ، كَذَا قَالَ التُّورِبِشْتِيُّ : وَفِي شَرْحِ الشَّيْخِ : فَعُلِمَ مِنْهُ أَنَّهُ يَحْرُمُ الصَّلَاةُ إِلَى قَبْرِ نَبِيٍّ أَوْ صَالِحٍ تَبَرُّكًا وَإِعْظَامًا ، قَالَ وَبِذَلِكَ صَرَّحَ النَّوَوِيُّ وَقَالَ التُّورِبِشْتِيُّ وَأَمَّا إِذَا وُجِدَ بِقُرْبِهَا مَوْضِعٌ بُنِيَ لِلصَّلَاةِ أَوْ مَكَانٌ يَسْلَمُ فِيهِ الْمُصَلِّي عَنِ التَّوَجُّهِ إِلَى الْقُبُورِ فَإِنَّهُ فِي مِنْحَةٍ مِنَ الْأَمْرِ ، وَكَذَلِكَ إِذَا صَلَّى فِي مَوْضِعٍ قَدِ اشْتُهِرَ بِأَنَّ فِيهِ مَدْفِنَ نَبِيٍّ لَمْ يَرَ لِلْقَبْرِ فِيهِ عَلَمًا وَلَمْ يَكُنْ تَهْدِهِ مَا ذَكَرْنَاهُ مِنَ الْعَمَلِ الْمُلْتَبِسِ بِالشِّرْكِ الْخَفِيِّ . وَفِي شَرْحِ الشَّيْخِ مِثْلُهُ حَيْثُ قَالَ : وَخَرَجَ بِذَلِكَ اتِّخَاذُ مَسْجِدٍ بِجِوَارِ نَبِيٍّ أَوْ صَالِحٍ وَالصَّلَاةُ عِنْدَ قَبْرِهِ لَا لِتَعْظِيمِهِ وَالتَّوَجُّهِ نَحْوَهُ بَلْ لِحُصُولِ مَدَدٍ مِنْهُ حَتَّى يُكْمِلَ عِبَادَتَهُ بِبَرَكَةِ مُجَاوَرَتِهِ لِتِلْكَ الرُّوحِ الطَّاهِرَةِ فَلَا حَرَجَ فِي ذَلِكَ لِمَا وَرَدَ أَنَّ قَبْرَ إِسْمَاعِيلَ عَلَيْهِ السَّلَامُ فِي الْحِجْرِ تَحْتَ الْمِيزَابِ ، وَأَنَّ فِي الْحَطِيمِ بَيْنَ الْحَجَرِ الْأَسْوَدِ وَزَمْزَمَ قَبْرَ سَبْعِينَ نَبِيًّا ، وَلَمْ يُنْهَ أَحَدٌ عَنِ الصَّلَاةِ فِيهِ ، انْتَهَى . وَكَلَامُ الشَّارِحِينَ مُطَابِقٌ فِي ذَلِكَ ، انْتَهَى مَا فِي اللُّمَعَاتِ
ആശയ സംഗ്രഹം: ഈ ഹദീസിന്റെ വിശദീകരണത്തിൽ ലുമഗാത്തിൽ ഷെയ്ഖ് അബ്ദുൽ ഹഖ് ദഹ്‌ലവി
لمعات التنقيح شرح مشكاة المصابيح للشيخ عبد الحق الدهلوي
959 - 1052AH
പറയുന്നു:യഹൂദി നസാറാക്കൾ അവരുടെ നബിമാരുടെ ഖബറുകൾ കൊണ്ട് ചെയ്ത പോലെ നബിയുടെ ഉമ്മത്തിൽ ചിലർ നബിയുടെ ഖബർ ഷെരീഫു കൊണ്ടും പ്രവർത്തിക്കും എന്ന് ഭയപ്പെട്ടതിനാൽ ഖബറിന്മേൽ മസ്ജിദു ഉണ്ടാക്കുന്നതിനെ/ഖബറുകൾ നിസ്‌കാര സ്ഥാനങ്ങൾ ആക്കുന്നതിനെ നബി നിരോധിച്ചു. തൂരിബിഷ്ത്തി
أبو عبد الله شهاب الدين فضل الله بن حسن بن حسين بن يوسف التوربشتي AH 661
പറയുന്നു : യഹൂദി നസാറാക്കൾ അവരുടെ നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കിയത് രണ്ടു രൂപത്തിലായിരുന്നു.ഒന്നാമത്തെ രൂപം അവർ അവരുടെ നബിമാരുടെ ഖബറുകളെ ആദരിച്ചു കൊണ്ട് ഖബറുകൾക്കു സുജൂദ് ചെയ്തിരുന്നു;അവർ അത് കൊണ്ട് ഇബാദത്തും ഉദ്ദേശിച്ചിരുന്നു. രണ്ടാമത്തെ രൂപത്തിൽ, അല്ലാഹുവിനുള്ള ആരാധനയുടെയും നിസ്‌ക്കാരത്തിന്റെയും അവസ്ഥയിൽ , ഇബാദത്തും നബിമാരെ ആദരിക്കലും വരുമല്ലോ എന്നും അത് കൂടുതൽ മഹത്തരം ആണല്ലോ എന്നുമുള്ള ധാരണയിൽ, നബിമാരുടെ ഖബറുകൾക്കു മുന്നിട്ടു കൊണ്ട് അവർ ആരാധന നിസ്‌ക്കാരാദി കർമ്മങ്ങൾ ചെയ്യുമായിരുന്നു.ഈ രണ്ടു രീതിയും ശരിയല്ല. ഒന്നാമത്തേത് വ്യക്തമായ ശിർക്ക് ആണ്.രണ്ടാമത്തേത് വ്യംഗ്യമായാണെങ്കിലും അല്ലാഹുവിൽ ശിർക്ക് വയ്ക്കൽ അതിൽ വന്നു ചേരുന്നുണ്ട്.അല്ലാഹുവിന്റെ റസൂലിന്റെ താഴെ ചേർത്ത ഹദീസ് ഇതിനു തെളിവാണ്.അല്ലാഹുവിന്റെ റസൂൽ പറഞ്ഞു:
اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا ، اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ
''അല്ലാഹുവേ.... എന്റെ ഖബറിനെ നീ ഒരു ബിംബമാക്കരുതേ... നബിമാരുടെ ഖബറുകളെ മസ്ജിദുകൾ ആക്കിയ സമൂഹത്തിനു മേൽ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു.” ഒന്നാമത്തെ ഇനം കൂടുതൽ പ്രകടമാണ്. ഇപ്രകാരമാണ് തൂരിബിഷ്ത്തി പറഞ്ഞിട്ടുള്ളത്.
ഷെയ്‌ഖിന്റെ ശറഹിൽ പറയുന്നു: ഒരു നബിയുടെയോ സ്വാലിഹിന്റെയോ ഖബറിലേക്കു തിരിഞ്ഞു ബറകത്ത് ഉദ്ദേശിച്ചോ ഖബറിനെ ആദരിച്ചോ നിസ്‌ക്കരിക്കൽ ഹറാമാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.ഈ അഭിപ്രായത്തെയാണ് ഇമാം നവവി ആധികാരികമാക്കിയിരിക്കുന്നതു.
തൂരിബിഷ്ത്തി പറയുന്നു : നിസ്‌ക്കരിക്കുന്നവൻ ഖബറുകൾക്കു അഭിമുഖമാകാത്ത വിധം ഖബറുകൾക്കു സമീപം നിസ്‌കാര സ്ഥാനങ്ങൾ / മസ്ജിദുകൾ വരുന്നതിൽ കുഴപ്പമില്ല.ഒരു നബി മറമാടപ്പെട്ട സ്ഥലമാണെന്ന് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥലത്തു ഖബറിന്റെ ഒരു അടയാളവും ഇല്ലാതിരിക്കുകയും വ്യംഗ്യമായ ശിർക്ക് പോലും വരാനുള്ള സാധ്യത ഇല്ലാതിരിക്കുകയും ചെയ്താൽ അവിടെ നിസ്‌കാര സ്ഥാനങ്ങൾ / മസ്ജിദുകൾ വരുന്നതിൽ കുഴപ്പമില്ല.
ഷെയ്‌ഖിന്റെ ശറഹിൽ പറയുന്നു: ഒരു നബിയുടെയോ ഒരു സ്വാലിഹിന്റെയോ ഖബറിന്റെ അരികെ മസ്ജിദു പണിയലും ആ ഖബറിന്റെ സമീപം ഖബറിന് മുന്നിടാതെ ഖബറിനെ ആദരിക്കുക എന്ന ഉദ്ദേശ്യത്തിൽ അല്ലാതെ ആ വിശുദ്ധ ആത്മാവിന്റെ സഹവാസത്തിന്റെ ബറകത്തു മുഖേന തന്റെ ഇബാദത്തിന് പൂർണ്ണത ലഭിക്കുക വഴി ആ ആത്മാവിൽ നിന്നുള്ള സഹായം ലഭിക്കാൻ എന്ന ഉദ്ദേശ്യത്തിൽ നിസ്‌ക്കരിക്കുന്നതിൽ കുഴപ്പമില്ല.മീസാബിന് താഴെ ഹിജ്ർ ഇസ്മാഈലിൽ ആണ് ഇസ്മാഈൽ അലൈഹി സലാമിന്റെ ഖബർ എന്ന റിപ്പോർട്ടും ഹജറുൽ അസ് വദിന്റെയും സംസമിന്റെയും ഇടയ്ക്കുള്ള ഹതീമിൽ 70 ഖബറുകൾ ഉണ്ട് എന്ന റിപ്പോർട്ടും ഇവിടങ്ങളിലെ നിസ്‌ക്കാരത്തെ ആരും നിരോധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ് (എന്നാൽ ഷെയ്ഖ് അബ്ദുൽ ഹഖ് ദഹ്‌ലവിയുടെ ഈ നിരീക്ഷണത്തെ അദ്ദീനുൽ ഖാലിസ് എന്ന ഗ്രൻഥത്തിന്റെ കർത്താവ് സിദ്ദീഖ് ബിൻ ഹസൻ ഖാൻ അൽ കനൗജി ഇത് ശിർക്കുപരമായ പുത്തനാചാരമാണെന്നു പറഞ്ഞു ശക്തമായി ഖണ്ഡിക്കുന്നതായി ഇമാം മുബാറക്ഫൂറി തുടർന്ന് വ്യക്തമാക്കുന്നത് കാണുക - അടുത്ത മോഡ്യൂളിൽ)
___________________
أبو عبد الله شهاب الدين فضل الله بن حسن بن حسين بن يوسف التوربشتي (ت: 661 هـ / 1263م)
عبد الحق الدهلوي
لمعات التنقيح شرح مشكاة المصابيح للشيخ عبد الحق الدهلوي
_ (959 - 1052 هـ / 1552 - 1642 م)_________________
MODULE 17/23.11.2016
قُلْتُ : ذَكَرَ صَاحِبُ الدِّينِ الْخَالِصِ عِبَارَةَ اللُّمَعَاتِ هَذِهِ كُلَّهَا ، ثُمَّ قَالَ رَدًّا عَلَيْهَا مَا لَفْظُهُ : مَا أَبْرَدَ هَذِهِ التَّحْرِيرَ وَالِاسْتِدْلَالَ عَلَيْهِ بِذَلِكَ التَّقْرِيرِ ; لِأَنَّ كَوْنَ قَبْرِ إِسْمَاعِيلَ عَلَيْهِ السَّلَامُ وَغَيْرِهِ مِنَ الْأَنْبِيَاءِ سَوَاءٌ كَانُوا سَبْعِينَ أَوْ أَقَلَّ أَوْ أَكْثَرَ لَيْسَ مِنْ فِعْلِ هَذِهِ الْأُمَّةِ الْمُحَمَّدِيَّةِ وَلَا هُوَ وَهُمْ دُفِنُوا لِهَذَا الْغَرَضِ هُنَاكَ ، وَلَا نَبَّهَ عَلَى ذَلِكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ وَلَا عَلَامَاتِ لِقُبُورِهِمْ مُنْذُ عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَلَا تَحَرَّى نَبِيُّنَا عَلَيْهِ الصَّلَاةُ وَالسَّلَامُ قَبْرًا مِنْ تِلْكَ الْقُبُورِ عَلَى قَصْدِ الْمُجَاوَرَةِ بِهَذِهِ الْأَرْوَاحِ الْمُبَارَكَةِ ، وَلَا أَمَرَ بِهِ أَحَدًا وَلَا تَلَبَّسَ بِذَلِكَ أَحَدٌ مِنْ سَلَفِ هَذِهِ الْأُمَّةِ وَأَئِمَّتِهَا ، بَلِ الَّذِي أَرْشَدَنَا إِلَيْهِ وَحَثَّنَا عَلَيْهِ أَنْ لَا نَتَّخِذَ قُبُورَ الْأَنْبِيَاءِ مَسَاجِدَ كَمَا اتَّخَذَتِ الْيَهُودُ وَالنَّصَارَى ، وَقَدْ لَعَنَهُمْ عَلَى هَذَا الِاتِّخَاذِ فَالْحَدِيثُ بُرْهَانٌ قَاطِعٌ لِمَوَادِّ النِّزَاعِ ، وَحُجَّةٌ نَيِّرَةٌ عَلَى كَوْنِ هَذِهِ الْأَفْعَالِ جَالِبَةً لِلَّعْنِ ، وَاللَّعْنُ أَمَارَةُ الْكَبِيرَةِ الْمُحَرَّمَةِ أَشَدَّ التَّحْرِيمِ . فَمَنِ اتَّخَذَ مَسْجِدًا بِجِوَارِ نَبِيٍّ أَوْ صَالِحٍ رَجَاءَ بَرَكَتِهِ فِي الْعِبَادَةِ وَمُجَاوَرَةِ رُوحِ ذَلِكَ الْمَيِّتِ فَقَدْ شَمِلَهُ الْحَدِيثُ شُمُولًا وَاضِحًا كَشَمْسِ النَّهَارِ ، وَمَنْ تَوَجَّهَ إِلَيْهِ وَاسْتَمَدَّ مِنْهُ فَلَا شَكَّ أَنَّهُ أَشْرَكَ بِاللَّهِ ، وَخَالَفَ أَمْرَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ فِي هَذَا الْحَدِيثِ ، وَمَا وَرَدَ فِي مَعْنَاهُ . وَلَمْ يُشْرَعِ الزِّيَارَةُ فِي مِلَّةِ الْإِسْلَامِ إِلَّا لِلْعِبْرَةِ وَالزُّهْدِ فِي الدُّنْيَا وَالدُّعَاءِ بِالْمَغْفِرَةِ لِلْمَوْتَى . وَأَمَّا هَذِهِ الْأَغْرَاضُ الَّتِي ذَكَرَهَا بَعْضُ مَنْ يُعْزَى إِلَى الْفِقْهِ وَالرَّأْيِ وَالْقِيَاسِ فَإِنَّهَا لَيْسَتْ عَلَيْهَا أَثَارَةٌ مِنْ عِلْمٍ ، وَلَمْ يَقُلْ بِهَا فِيمَا عَلِمْتُ أَحَدٌ مِنَ السَّلَفِ ، بَلِ السَّلَفُ أَكْثَرُ النَّاسِ إِنْكَارًا عَلَى مِثْلِ هَذِهِ الْبِدَعِ الشِّرْكِيَّةِ ، انْتَهَى
ആശയ സംഗ്രഹം : ഇമാം മുബാറക്ഫൂറി തുഹ്ഫത്തുൽ അഹ് വദിയിൽ ഹദീസിന്റെ വിശദീകരണം തുടരുന്നു : അദ്ദീനുൽ ഖാലിസ് എന്ന ഗ്രൻഥത്തിന്റെ കർത്താവ് സിദ്ദീഖ് ബിൻ ഹസൻ ഖാൻ അൽ കനൗജി
العلامة الأمير الإمام المصنّف صديق بن حسن خان القنوجي
(1832-1890 AD)
ഖബറിനടുത്തുള്ള തബറുകിനു വേണ്ടിയുള്ള നിസ്ക്കാരം, ഖബറിനെ ആദരിക്കൽ എന്ന ഉദ്ദേശ്യത്തിലോ ഖബറിന് മുന്നിട്ടു കൊണ്ടോ അല്ലെങ്കിൽ അനുവദനീയമാണ് എന്ന ഷെയ്ഖ് അബ്ദുൽ ഹഖ് ദഹ്‌ലവിയുടെ ലുമഗാത്തിൽ രേഖപ്പെടുത്തിയ വിശദീകരണം പരാമർശിച്ച ശേഷം ഇത് ശിർക്ക് പരമായ പുത്തൻ ആചാരമാണ് എന്ന് പറഞ്ഞു ശക്തമായി വിമർശിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ വാക്കുകളുടെ ആശയ സംഗ്രഹം ചുവടെ : എത്ര നിർവികാരമായ /തണുത്ത തെളിവ് പിടിക്കലും നിർമ്മിതിയും കലർന്ന വിശദീകരണമാണിത്? കാരണം ഇസ്മാഈൽ അലൈഹിസ്സലാമിന്റെയോ മറ്റു നബിമാരുടെയോ എഴുപതോ അതിൽ കുറവോ കൂടുതലോ ആയ ഖബറുകൾ അവിടെ ഉണ്ടെങ്കിലും അവ ഈ മുഹമദ് നബിയുടെ ഉമ്മത്തിന്റെ പ്രവർത്തിയിൽ പെട്ടതോഅവർ മറമാടപ്പെട്ടതു ഈ ഉദ്ദേശ്യത്തിനു വേണ്ടിയോ അല്ല.ഇത്തരത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നമ്മെ ഉണർത്തുകയോ ഈ പുണ്യ ആത്മാക്കളുടെ സഹവാസം ഉദ്ദേശിച്ചു കൊണ്ട് തിരു നബി അവിടങ്ങളിൽ നിസ്‌ക്കരിക്കുകയോ ചെയ്തിട്ടില്ല.കൂടാതെ അത്തരത്തിൽ ഖബറുകൾക്കരികിൽ നിസ്‌കരിക്കാൻ നബി നമുക്ക് നിർദേശം നൽകുകയോ ഈ ഉമ്മത്തിന്റെ സലഫുസ്സ്വാലിഹീങ്ങളോ ഇമാമുകളോ അത്തരത്തിൽ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.എന്നാൽ അല്ലാഹുവിന്റെ റസൂൽ നമ്മെ നബിമാരുടെ ഖബറുകൾ മസ്ജിദുകൾ/നിസ്‌കാര സ്ഥാനങ്ങൾ ആക്കരുത് എന്ന ആശയത്തിലേക്ക് വഴി നടത്തുകയാണ് ചെയ്തത്.ഈ ഹദീസിലൂടെ തിരു നബി, ഖബറുകൾ മസ്ജിദുകൾ /നിസ്‌കാര സ്ഥാനങ്ങൾ ആക്കുന്നതിനെ ശപിച്ചിരിക്കുകയാണ്.ഈ ഹദീസ് ഖബറുകൾ മസ്ജിദുകൾ /നിസ്‌കാര സ്ഥാനങ്ങൾ ആക്കുന്നതിനു എതിരെയുള്ള ഖണ്ഡിതമായ പ്രമാണവും , ഇത്തരം പ്രവർത്തികൾ ശാപം ഇറങ്ങുന്നതിനു കാരണമാണ് എന്നതിലേക്കുള്ള പ്രകാശിപ്പിക്കുന്ന/ദീപ്തമായ തെളിവും ആണ്. ശാപത്തിനു കാരണം ആകുന്ന പ്രവർത്തി എന്നത് ഹറാമിനെക്കാൾ ഗൗരവമുള്ളതുമാണ്.അപ്പോൾ ഒരു നബിയുടെയോ സ്വാലിഹിന്റെയോ ചാരത്തു ഇബാദത്തിൽ ബറകത്തു ഉദ്ദേശിച്ചു കൊണ്ടോ മരിച്ച മയ്യിത്തിന്റെ റൂഹുമായുള്ള സഹവാസം കാംക്ഷിച്ചു കൊണ്ടോ ഒരാൾ നിസ്‌കാര സ്ഥാനം/മസ്ജിദു പണിതാൽ അയാൾ ഈ ഹദീസിൽ പറഞ്ഞ ശാപത്തിനെ പരിധിയിൽ വരും എന്ന കാര്യം പകൽ വെളിച്ചം പോലെ വ്യക്തമാണ്. ആരോരുത്തൻ ആ ഖബറാളിയിലേക്കു/ഖബറിലേക്കു മുന്നിടുകയോ ആ മയ്യിത്തിൽ നിന്ന് വല്ലതും നേടണമെന്ന് കരുതി പ്രവർത്തിക്കുകയോ ചെയ്‌താൽ അവൻ അല്ലാഹുവിൽ ശിർക്ക് ചെയ്യുകയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഈ ഹദീസിലും ഇതിന്റെ ആശയത്തിൽ വന്ന മറ്റു ഹദീസുകളിലെയും വന്ന കല്പനയെ ലംഘിക്കുകയും ചെയ്തു എന്ന കാര്യത്തിൽ സംശയമില്ല.ഇസ്‌ലാമിക മില്ലത്തിൽ ഖബർ സിയാറത്തു നിയമമാക്കിയിട്ടുള്ളത് മരണ ചിന്ത സംബന്ധിച്ച പാഠത്തിനും ദുന്യാവിനെ പരിത്യജിക്കേണ്ടതിന്റെ (സുഹ്ദിന്റെ) മാഹാത്മ്യം മനസ്സിലാക്കാനും മരിച്ചവർക്കു പാപമോചനത്തിനായി ദുആ ചെയ്യാനുമായി അല്ലാതെ മറ്റൊന്നിനുമല്ല.നടേപ്പറഞ്ഞ ബറകത്തും, മരിച്ച ആത്മാവുമായുള്ള ബന്ധവും ആ ആത്മാവിൽ നിന്നുള്ള സഹായവും പോലെയുള്ള ലക്ഷ്യങ്ങളും ഖബർ സിയാറത്തിന് ഉണ്ടെന്നു ചിലർ അവർ മനസ്സിലാക്കിയ ഫിഖ്‌ഹിന്റെയും അഭിപ്രായത്തിന്റെയും ഖിയാസിന്റെയും അടിസ്ഥാനത്തിൽ പറയുന്നതിന് ഇൽമിനെ ഒരു തരിമ്പു പോലും തെളിവ് ഇല്ല.അത്തരത്തിൽ സലഫുകളിൽ നിന്ന് ആരും പറഞ്ഞതായി എനിക്കറിയില്ല.എന്നാൽ സലഫുകളാകട്ടെ ഇത്തരം ശിര്കിയ്യായ ബിദ്‌അത്തുകൾ ഏറ്റവും അധികം വെറുത്തവർ ആയിരുന്നു.
العلامة الأمير الإمام المصنّف صديق بن حسن خان القنوجي
........................
تحفة الأحوذي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=582
___________________