08.12.2016
1438 ربيع الأول ٨
സുന്നത്തും ബിദ്അത്തും പരമ്പര
Audios & videos by Abbas Parampadan
Whats app 8848787706
സുന്നത്തും ബിദ്അത്തും ഭാഗം 06
വിഷയം : ഖബറുകൾക്കു മേൽ വിളക്ക് കത്തിക്കലും അവയ്ക്കു മുന്നിട്ടു നിസ്‌ക്കരിക്കലും ഖബറുകളെ മസ്ജിദുകൾ ആക്കുന്നതും ഖബറുകളിന്മേൽ മസ്ജിദുകളും കെട്ടിടങ്ങളും ഖുബ്ബകളും പണിയുന്നതും നിഷിദ്ധമാണ് .
>>>>>>>>>>>>>
MODULE 18
സൂറത്തുൽ കഹ്ഫ് 21 - ആം ആയത്തിന്റെ വിശദീകരണത്തിൽ തഫ്സീർ ആലൂസി / റൂഹുൽ മആനി, തഫ്സീർ ഇബ്നു കസീർ, തഫ്സീർ ഇബ്നു റജബ് എന്നീ തഫ്സീറുകളിൽ വന്ന ചില പരാമർശങ്ങളാണ് ഇനി നാം ചർച്ച ചെയ്യുന്നത്.ഇൻ ഷാ അല്ലാഹ്
وَكَذَلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا رَّبُّهُمْ أَعْلَمُ بِهِمْ قَالَ الَّذِينَ غَلَبُوا عَلَى أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا
അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ ( ജനങ്ങള്‍ ) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ ( ഗുഹാവാസികളെ ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം ഗുഹാവാസികളുടെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ശ്രദ്ധേയമാകുന്നു. അവര്‍ ( ഒരു വിഭാഗം ) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.
റൂഹുൽ മആനിയിൽ നിന്ന്:
تفسير الألوسي
شهاب الدين السيد محمود الألوسي
(1217 – 1270 AH)
وَاسْتُدِلَّ بِالْآيَةِ عَلَى جَوَازِ الْبِنَاءِ عَلَى قُبُورِ الصُّلَحَاءِ وَاتِّخَاذِ مَسْجِدٍ عَلَيْهَا وَجَوَازِ الصَّلَاةِ فِي ذَلِكَ، وَمِمَّنْ ذَكَرَ ذَلِكَ الشِّهَابُ الْخَفَاجِيُّ فِي حَوَاشِيهِ عَلَى الْبَيْضَاوِيِّ وَهُوَ قَوْلٌ بَاطِلٌ عَاطِلٌ فَاسِدٌ كَاسِدٌ
ആശയ സംഗ്രഹം : സ്വാലിഹീങ്ങളുടെ ഖബറുകൾക്കു മേൽ കെട്ടിടവും മസ്ജിദും പണിയാമെന്നും അതിൽ നിസ്‌ക്കരിക്കാമെന്നും ഈ ആയത്ത് പ്രകാരം ശിഹാബ് ഖഫാജി ( 977 -1069 AH) തെളിവ് പിടിച്ചു തഫ്സീർ ബൈദാവിയ്ക്കു അദ്ദേഹം എഴുതിയ ഹാശിയയിൽ പരാമര്ശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആ വാദം സത്യത്തിനു നിരക്കാത്തതും നിരർത്ഥകവും മോശവും വിലയില്ലാത്തതും ആകുന്നു.ഇങ്ങിനെ പരാമർശിച്ച ശേഷം റൂഹുൽ മആനിയിൽ, ഖബറുകൾ മസ്ജിദുകൾ ആക്കുന്നതിൽ വന്നിട്ടുള്ള നിരവധി ഹദീസുകളും ഈ വിഷയത്തിൽ വിവിധ പണ്ഡിതന്മാർ നൽകിയ മുന്നറിയിപ്പുകളും ആണ് ചേർത്തിട്ടുള്ളത്. ആദ്യം ഹദീസുകൾ കാണുക:
فَقَدْ رَوَى أَحْمَدُ وَأَبُو دَاوُدَ وَالتِّرْمِذِيُّ وَالنَّسَائِيُّ وَابْنُ مَاجَهْ عَنِ ابْنِ عَبَّاسٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَعَنَ اللَّهُ تَعَالَى زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ»
റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു.( മുസ്നദ് അഹ്മദ് )
وَمُسْلِمٌ: «أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ مَسَاجِدَ، فَإِنِّي أَنْهَاكُمْ عَنْ ذَلِكَ
അറിയുക ; നിങ്ങളുടെ മുമ്പുള്ളവർ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകൾ ആക്കിയിരുന്നു.ഞാൻ നിങ്ങൾക്ക് അത് നിരോധിക്കുന്നു ( മുസ്ലിം )
وَأَحْمَدُ عَنْ أُسَامَةَ وَهُوَ وَالشَّيْخَانِ وَالنَّسَائِيُّ عَنْ عَائِشَةَ، وَمُسْلِمٌ عَنْ أَبِي هُرَيْرَةَ: «لَعَنَ اللَّهُ تَعَالَى الْيَهُودَ وَالنَّصَارَى؛ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»
യഹൂദ ക്രൈസ്തവ വിഭാഗങ്ങളെ അല്ലാഹു ശപിച്ചിരിക്കുന്നു; കാരണം അവർ അവരുടെ നബിമാരുടെ ഖബറുകളെ മസ്ജിദുകൾ/സുജൂദിന്റെ / നിസ്‌കാരത്തിന്റെ സ്ഥാനങ്ങൾ ആക്കിയിരിക്കുന്നു. ( മുസ്നദ് അഹ്മദ് , മുസ്ലിം , നസാഈ )
وَأَحْمَدُ وَالشَّيْخَانِ وَالنَّسَائِيُّ: «إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، أُولَئِكَ شِرَارُ الْخَلْقِ يَوْمَ الْقِيَامَةِ»
അവരിൽ പ്പെട്ട സ്വാലിഹായ ഒരാൾ മരിച്ചാൽ അയാളുടെ ഖബറിന്മേൽ അവർ ഒരു മസ്ജിദ് പണിയുകയും അതിൽ ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുമായിരുന്നു; അവർ അന്ത്യ നാളിൽ ജനങ്ങളിൽ ഏറ്റവും മോശക്കാർ ആയിരിക്കും. ( മുസ്നദ് അഹ്മദ് ,നസാഈ )
وَأَحْمَدُ وَالطَّبَرَانِيُّ: «إِنَّ مِنْ شَرَارِ النَّاسِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمْ أَحْيَاءٌ، وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ»
ജനങ്ങളിൽ ഏറ്റവും മോശക്കാർ അന്ത്യ നാളിന്റെ സമയത്തു ജീവിച്ചിരിക്കുന്നവരും ഖബറുകളെ മസ്ജിദുകൾ ആക്കുന്നവരുമാണ്.( ത്വബ്റാനി,അഹ്മദ് )
وَعَبْدُ الرَّزَّاقِ: «مِنْ شِرَارِ أُمَّتِي مَنْ يَتَّخِذُ الْقُبُورَ مَسَاجِدَ». وَأَيْضًا: «كَانَتْ بَنُو إِسْرَائِيلَ اتَّخَذُوا الْقُبُورَ مَسَاجِدَ فَلَعَنَهُمُ اللَّهُ تَعَالَى»
ഖബറുകളെ മസ്ജിദുകൾ ആക്കുന്നവർ എന്റെ ഉമ്മത്തിലെ മോശക്കാർ ആണ് .ഇസ്രാഈല്യർ ഖബറുകളെ മസ്ജിദുകൾ ആക്കിയതിനാൽ അല്ലാഹു അവരെ ശപിച്ചു ( അബ്ദു റസാഖ്)
إِلَى غَيْرِ ذَلِكَ مِنَ الْأَخْبَارِ الصَّحِيحَةِ وَالْآثَارِ الصَّرِيحَةِ
ഇത് പോലെ നിരവധി സ്വഹീഹായ നബി വചനങ്ങളും വ്യക്തമായ അസറുകളും ഈ വിഷയത്തിൽ വന്നിട്ടുണ്ട്.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&surano=18&ayano=21
MODULE 19
റൂഹുൽ മആനിയിൽ നിന്ന്:
تفسير القرآن
تفسير الألوسي
شهاب الدين السيد محمود الألوسي
وَذَكَرَ ابْنُ حَجَرٍ فِي الزَّوَاجِرِ أَنَّهُ وَقَعَ فِي كَلَامِ بَعْضِ الشَّافِعِيَّةِ عَدُّ اتِّخَاذِ الْقُبُورِ مَسَاجِدَ وَالصَّلَاةِ إِلَيْهَا وَاسْتِلَامِهَا وَالطَّوَافِ بِهَا وَنَحْوِ ذَلِكَ مِنَ الْكَبَائِرِ، وَكَأَنَّهُ أُخِذَ ذَلِكَ مِمَّا ذُكِرَ مِنَ الْأَحَادِيثِ، وَوَجْهُ اتِّخَاذِ الْقَبْرِ مَسْجِدًا وَاضِحٌ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ لَعَنَ مَنْ فَعَلَ ذَلِكَ فِي قُبُورِ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ وَجَعَلَ مَنْ فَعَلَ ذَلِكَ بِقُبُورِ الصُّلَحَاءِ شِرَارَ الْخَلْقِ عِنْدَ اللَّهِ تَعَالَى يَوْمَ الْقِيَامَةِ فَفِيهِ تَحْذِيرٌ لَنَا، وَاتِّخَاذُ الْقَبْرِ مَسْجِدًا مَعْنَاهُ الصَّلَاةُ عَلَيْهِ أَوْ إِلَيْهِ وَحِينَئِذٍ يَكُونُ قَوْلُهُ: «وَالصَّلَاةِ إِلَيْهَا» مُكَرَّرًا إِلَّا أَنْ يُرَادَ بِاتِّخَاذِهَا مَسَاجِدَ الصَّلَاةُ عَلَيْهَا فَقَطْ، نَعَمْ إِنَّمَا يَتَّجِهُ هَذَا الْأَخْذُ إِنْ كَانَ الْقَبْرُ قَبْرَ مُعَظَّمٍ مِنْ نَبِيٍّ أَوْ وَلِيٍّ كَمَا أَشَارَتْ إِلَيْهِ رِوَايَةُ: «إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ»
_____________
اِسْتِلامُ الحَجَرِ الأسْودِ : لَمْسُهُ أَوْ تَقْبِيلُهُ في أَعْمالِ مَناسِكِ الحَجِّ
__________________
ആശയ സംഗ്രഹം : പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹി ( ഹിജ്‌റ 909 - 973 ) അദ്ദേഹത്തിന്റെ സവാജിർ എന്ന കിതാബിൽ രേഖപ്പെടുത്തുന്നു:
ഖബറുകളെ മസ്ജിദുകൾ/ സുജൂദിന്റെ സ്ഥാനങ്ങൾ ആക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ഖബറുകളെ ചുംബിക്കലും ഖബറുകളെ ത്വവാഫു ചെയ്യലും / പ്രദക്ഷിണം വയ്ക്കലും വൻ ദോഷങ്ങളിൽ പെട്ടതാണ് എന്ന് ഹദീസുകളുടെ അടിസ്ഥാനത്തിൽ ശാഫിഈ മദ്ഹബുകാരായ ചില പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവനെ തിരു നബി ശപിച്ചതായും സ്വാലിഹീങ്ങളുടെ ഖബറുകൾ മസ്ജിദുകൾ ആക്കുന്നവർ അല്ലാഹുവിന്റെ അടുക്കൽ അന്ത്യനാളിൽ പടപ്പുകളിൽ ഏറ്റവും മോശക്കാർ ആയിരിക്കും എന്നും ഹദീസുകളിൽ വന്നിട്ടുണ്ടല്ലോ.ഖബറുകളെ മസ്ജിദുകൾ ആക്കുക എന്നാൽ ഖബറുകളിന്മേൽ നിസ്‌ക്കരിക്കലും ഖബറുകളിലേക്കു തിരിഞ്ഞു നിസ്‌ക്കരിക്കലും ആണ് .
وَمِنْ ثَمَّ قَالَ أَصْحَابُنَا: تَحْرُمُ الصَّلَاةُ إِلَى قُبُورِ الْأَنْبِيَاءِ وَالْأَوْلِيَاءِ تَبَرُّكًا وَإِعْظَامًا فَاشْتَرَطُوا شَيْئَيْنِ: أَنْ يَكُونَ قَبْرَ مُعَظَّمٍ، وَأَنْ يُقْصَدَ الصَّلَاةُ إِلَيْهَا، وَمِثْلُ الصَّلَاةِ عَلَيْهِ التَّبَرُّكُ وَالْإِعْظَامُ، وَكَوْنُ هَذَا الْفِعْلِ كَبِيرَةً ظَاهِرٌ مِنَ الْأَحَادِيثِ، وَكَأَنَّهُ قَاسَ عَلَيْهِ كُلَّ تَعْظِيمٍ لِلْقَبْرِ كَإِيقَادِ السُّرُجِ عَلَيْهِ تَعْظِيمًا لَهُ وَتَبَرُّكًا بِهِ وَالطَّوَافِ بِهِ كَذَلِكَ، وَهُوَ أَخْذٌ غَيْرُ بَعِيدٍ سِيَّمَا وَقَدْ صَرَّحَ فِي بَعْضِ الْأَحَادِيثِ الْمَذْكُورَةِ بِلَعْنِ مَنِ اتَّخَذَ عَلَى الْقَبْرِ سِرَاجًا، فَيُحْمَلُ قَوْلُ الْأَصْحَابِ بِكَرَاهَةِ ذَلِكَ عَلَى مَا إِذَا لَمْ يُقْصَدْ بِهِ تَعْظِيمًا وَتَبَرُّكًا بِذِي الْقَبْرِ
ആശയ സംഗ്രഹം: ( ഇമാം ഇമാം ഇബ്നു ഹജർ അൽ ഹൈതമി റഹിമഹുല്ലാഹി തുടരുന്നു) : നമ്മുടെ ആളുകൾ ( ശാഫിഈ മദ്ഹബുകാർ) ഖബറുകൾക്കു മേൽ നിസ്ക്കാരം ഹറാം ആക്കിയിരിക്കുന്നത് രണ്ടു നിബന്ധനകൾ പ്രകാരമാണ്. ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ഖബർ ആവുകയും നിസ്‌ക്കാരത്തിലൂടെ ഖബറാളിയുടെ ബറകത്തു ഉദ്ദേശിച്ചോ ഖബറാളിയോടുള്ള ആദരവ് ഉദ്ദേശിച്ചോ ആണെങ്കിൽ ഹറാമാണ്.ഇത് വൻ പാപമാണ് എന്ന് ഹദീസിൽ നിന്നും വ്യക്തമാണ്. ഖബറിനെ ആദരിക്കുക എന്ന ഉദ്ദേശിച്ചോ ബറകത്തു ഉദ്ദേശിച്ചോ ഖബറിന്മേൽ വിളക്ക് കത്തിക്കലും ഖബറിനെ പ്രദക്ഷിണം ചെയ്യലും ഇതിനോട് ഖിയാസ് ആക്കി ഹറാം ആയിട്ടാണ് മനസ്സിലാക്കേണ്ടത്.ഖബറുകൾക്കു മേൽ വിളക്ക് കത്തിക്കൽ ശപിക്കപ്പെട്ട പ്രവർത്തിയാണെന്നു വ്യക്തമായും ചില ഹദീസുകളിൽ വന്നിട്ടുണ്ട് താനും .അപ്പോൾ ഖബറാളിയോടുള്ള ആദരവോ ഖബറാളിയുടെ ബറകത്തു എടുക്കലോ ഉദ്ദേശിക്കാതെയാണ് ഇപ്രകാരം ചെയ്യുന്നതെങ്കിൽ പോലും കറാഹത്തു ആകും എന്നാണു ശാഫിഈ മദ്ഹബുകാരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.
http://shamela.ws/browse.php/book-21629#page-242
MODULE 20
وَقَالَ بَعْضُ الْحَنَابِلَةِ: قَصْدُ الرَّجُلِ الصَّلَاةَ عِنْدَ الْقَبْرِ مُتَبَرِّكًا بِهِ عَيْنُ الْمُحَادَّةِ لِلَّهِ تَعَالَى وَرَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِبْدَاعُ دِينٍ لَمْ يَأْذَنْ بِهِ اللَّهُ عَزَّ وَجَلَّ لِلنَّهْيِ عَنْهَا ثُمَّ إِجْمَاعًا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إِذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؛ لِأَنَّهُ عَلَيْهِ الصَّلَاةُ وَالسَّلَامُ نَهَى عَنْ ذَلِكَ وَأَمَرَ بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إِزَالَةُ كُلِّ قِنْدِيلٍ وَسِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَلَا نَذْرُهُ. اه
_________________
حادَّه : غاضَبه وعصاه ، عاداه وخالفه
__________________
ആശയ സംഗ്രഹം : ഹമ്പലികളിൽ ചിലർ പറഞ്ഞിരിക്കുന്നു : ബര്കത് ഉദ്ദേശിച്ചു ഖബറിന് സമീപം നിസ്‌ക്കരിക്കൽ അല്ലാഹുവിനേയും റസൂലിനെയും ധിക്കരിക്കലും അല്ലാഹു അനുമതി നൽകാത്ത കാര്യം ദീനിൽ പുതുതായി ഉണ്ടാക്കലുമാണ് . നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളിൽ ഏറ്റവും ഗൗരവുമുള്ളതും ശിർക്കിനു ഹേതുവാകുന്നതും ആയ കാര്യങ്ങളാണ് ഖബറിന് സമീപം നിസ്‌ക്കരിക്കലും ഖബറുകൾക്ക് മേൽ മസ്ജിദുകളോ എടുപ്പുകളോ പണിയലും.അവയും ഖബറുകൾക്കു മേലുള്ള ഖുബ്ബകളും പൊളിക്കൽ നിർബന്ധമാണ്.കാരണം അവ നബിയുടെ കാലത്തു മുനാഫിഖുകൾ നിർമ്മിച്ച മസ്ജിദു ദിരാരിനെക്കാൾ ദ്രോഹം ഉണ്ടാക്കുന്നവയാണ്.കാരണം അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ധിക്കരിച്ചു കൊണ്ടാണ് അത്തരം നിർമ്മിതികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.കാരണം ഉയർത്തപ്പെട്ട ഖബറുകൾ പൊളിക്കാൻ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉത്തരവ് നൽകിയിട്ടുണ്ട്.ഖബറുകൾക്കു മുകളിൽ നിന്ന് വിളക്കുകളും തിരികളും എല്ലാം നീക്കം ചെയ്യൽ നിർബന്ധമാണ്.( കുറിപ്പ് : ഇസ്‌ലാമിക ഭരണ കൂടം അല്ലാത്തിടങ്ങളിൽ സാമൂഹ്യ പ്രശ്നങ്ങൾക്കും കലാപങ്ങൾക്കും കാരണമാകും എങ്കിൽ ഇങ്ങിനെ പൊളിക്കാൻ പാടില്ല ; വ്യക്തികളും സംഘങ്ങളും നിയമം കയ്യിൽ എടുക്കരുത് )ഖബറുകളിലേക്കു വിളക്ക് / തിരി നേർച്ചയാക്കലോ വഖഫു ചെയ്യലോ ശരിയല്ല.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=201&surano=18&ayano=21
തഫ്സീർ റൂഹുൽ മആനി അടുത്ത പരമ്പരയിൽ തുടരും ഇൻ ഷാ അല്ലാഹ്
അസ്സലാമു അലൈകും